Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സി. മണിലാൽ കോട്ടയം മേഖല പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സി. മണിലാൽ കോട്ടയം മേഖല പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

വൈക്കം കായലോര ബീച്ചിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കും

വൈക്കം കായലോര ബീച്ചിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കും

വൈക്കം: പുതിയ ഭരണസമിതിയുടെ ആദ്യയോഗം ചെയർമാൻ അബ്ദുൾ സലാം റാവുത്തറുടെ അധ്യക്ഷതയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുന്നതിനുമുമ്പ് അടിയന്തിരമായി ചെയ്തു തീർക്കേണ്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനായി സർക്കാർ നിർദ്ദേശിച്ച രീതിയിൽ കഴിഞ്ഞ ഒമ്പതാം തീയതി ചെയർമാൻ്റെ അധ്യക്ഷതയിൽ ചേർന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നു. ഈ തീരുമാനങ്ങളാണ് അജൻഡയായി ആദ്യ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തത്. ചില പ്രധാന കേന്ദ്രങ്ങളിലെ വഴിയോര കച്ചവടക്കാരെ അടിയന്തിരമായി ഒഴിപ്പിക്കാൻ തീരുമാനമായി. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ അംഗങ്ങളും നിർദ്ദേശിച്ച വൈക്കം കായലോര ബീച്ചിലെ പെട്ടിക്കടകൾ എടുത്തു മാറ്റി ബീച്ച് മനോഹരമാക്കാൻ തീരുമാനമായി.  ദിവസം തോറും കടകളുടെ എണ്ണം വർദ്ധിക്കുകയാണെന്നും അതിനാൽ അടിയന്തിരമായി മുഴുവൻ അനധികൃത കച്ചവടക്കാരേയും ഒഴിപ്പിക്കുന്നതിനും ബീച്ച് വൃത്തിയാക്കുന്നതിിനും തീരുമാനിച്ചു. നഗരത്തിലെ മറ്റ് അനധികൃത വഴിയോരക്കച്ചവടക്കാരുടെ കാര്യത്തിൽ ട്രേഡ് യൂണിയനുകളുടേയും വ്യാപാരി വ്യവസായികളുടേയും യോഗം വിളിച്ചു ചേർത്ത് തീരുമാനിക്കും. അനധികൃത കച്ചവടക്കാർക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ അബ്ദുൾ സലാം റാവുത്തർ കൗൺസിൽ അംഗങ്ങളെ അറിയിച്ചു. ബീച്ച് നവീകരണം നടത്തുന്നതിന് ഉടൻ പദ്ധതി നടപ്പാക്കാൻ നഗരസഭയ്ക്ക് കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. രണ്ടു മാസത്തിനകം നിയമസഭാ പെരുമാറ്റച്ചട്ടം നിലവിൽ വരും. അതിനാൽ എത്രയും വേഗം പദ്ധതികൾ പൂർത്തിയാക്കണമെന്ന് കളക്ട്രേറ്റിൽ വിളിച്ചു ചേർത്ത യോഗം നിർദ്ദേശിച്ചു. അടിയന്തിരമായി ബീച്ച് വൃത്തിയാക്കാൻ നിലവിലെ സാഹചര്യത്തിൽ ഒരു ദിവസം നിശ്ചയിച്ച് മുഴുവൻ കൗൺസിലർമാരും സന്നദ്ധ സംഘടനാ പ്രവർത്തകരും പൊതു ജനങ്ങളും, കുടുംബശ്രീ പ്രവർത്തകരും, തൊഴിലുറപ്പ് തൊഴിലാളികളും, ഹരിത കർമ്മസേന പ്രവർത്തകരും ചേർന്ന് കൂട്ടായി ബീച്ച് വൃത്തിയാക്കിയാൽ പ്രശ്നത്തിന് പരിഹാരമാകും. നഗരസഭാ പാർക്കിലും ബസ് ബേകളിലും കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ചെയർമാൻ അറിയിച്ചു. നേരത്തെ ചേർന്ന സ്റ്റിയറിംഗ് കമ്മറ്റി 18 തീരുമാനങ്ങളാണ് എടുത്തിരുന്നത്. ഇക്കാര്യങ്ങളാണ് അജൻഡയായി കൗൺസിലിൽ വെച്ചത്. കാര്യങ്ങൾ അറിയാതെ ചില ബി.ജെ.പി അംഗങ്ങൾ  അജൻഡ നിശ്ചയിച്ചതിലെ അപാകതകളുടെ പേരിൽ അഴിമതി ആരോപണങ്ങൾ നടത്തിയെങ്കിലും യോഗത്തിൽ ചർച്ചയായില്ല. നഗരസഭയിലെ 27 വാർഡുകളിലേയും വഴിവിളക്കുകൾ തെളിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പുതിയ കൗൺസിൽ അധികാരമേറ്റയുടൻ ബസ് ബേയിലും ബീച്ചിലും ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് ചെയർ അറിയിച്ചു. തുടർന്ന് ബർബുകൾ സമയാ സമയങ്ങളിൽ മാറ്റിയിടുന്നതിന് ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നും ഇതിൻ്റെ പേരിൽ അംഗങ്ങൾക്ക് ഉണ്ടാകുന്ന ചിലവുകൾ നിയന്ത്രിക്കണമെന്നും അംഗങ്ങൾ നിർദ്ദേശിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും