Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം തൂഫാൻ നർക്കോട്ടിക്: 49 പേർ പിടിയിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

വനിതാ സ്ഥാനാർത്ഥിക്ക് മർദ്ദനമേറ്റു

വനിതാ സ്ഥാനാർത്ഥിക്ക് മർദ്ദനമേറ്റു
മർദ്ദനമേറ്റ സ്ഥാനാർഥിയും കൂടെയുണ്ടായിരുന്നവരും വൈക്കം താലൂക്ക് ആശുപത്രിയിൽ

എസ്. സതീഷ്കുമാർ

വൈക്കം: വൈക്കം നഗരസഭയിലെ അയ്യർ കുളങ്ങര 13-ാം വാർഡിൽ നിന്ന് രണ്ടാം തവണയും സി.പി.എമ്മിനെതിരെ മത്സരിച്ച് ജയിച്ച വനിത സ്ഥാനാർത്ഥിക്കും രണ്ടുപേർക്കും മർദ്ദനമേറ്റു. കഴിഞ്ഞതവണ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ച് സി.പി.എമ്മിന് ഒപ്പം നിന്ന എ.സി മണിയമ്മയ്ക്കാണ് മർദ്ദനമേറ്റത്. ഈ തെരഞ്ഞെടുപ്പിലും സി.പി.എം സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചു ജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം വാർഡിലെ വീടുകളിൽ നന്ദി പറയാൻ മറ്റ് രണ്ടുപേരോടൊപ്പം പോകുന്നതിനിടയായിരുന്നു ആക്രമണം. മണിയമ്മയുടെ കഴുത്തിന് പുറകിൽ അടിയേറ്റു. ഒപ്പമുണ്ടായിരുന്ന വിനോദ് ശ്രീദേവി ദമ്പതികൾക്കും മർദ്ദനമേറ്റു. വിനോദിൻ്റെ മുഖത്ത് മുറിവുണ്ട്. പുരികത്തിന് താഴെയും ചുണ്ടിനും കവിളിലും ആണ് മുറിവുകൾ. ശ്രീദേവിയുടെ കൈക്കു മുറിവേറ്റിട്ടുണ്ട്. രണ്ടുപേരുടെയും കരണത്തടിച്ച ശേഷം ആയിരുന്നു മണിയമ്മയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.

0:00
/0:30

മുരിയൻകുളങ്ങരയിൽ വോട്ടർമാരുടെ വീട്ടിൽ നന്ദി പറയുന്നതിനിടെ ഓട്ടോയിൽ എത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഇവർ മദ്യലഹരിയിൽ ആയിരുന്നെന്നും പറയുന്നു. മദ്യം വാങ്ങി നൽകി സി.പി.എം പ്രവർത്തകർ പറഞ്ഞു വിട്ടവരാണ് തന്നെ ആക്രമിച്ച എന്നാണ് മണിയമ്മയുടെ പരാതി. പരുക്കേറ്റ മൂന്ന് പേരും വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. മണിയമ്മ ഇത്തവണ 120 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. സംവരണ വാർഡിൽ മണിയമ്മ 288 വോട്ടുകൾ നേടിയപ്പോൾ സി.പി.എം സ്ഥാനാർഥിയായ ആശ ലിജി കുമാറിന് 168 വോട്ടുകൾ മാത്രമാണ് കിട്ടിയത്. വൈകിട്ടോടെ ഇവിടെ കൂടതൽ പേർക്ക് നേരെ ആക്രമണം ഉണ്ടാവുമെന്ന് ഭീഷണി ഉണ്ടെന്നു മർദ്ദനമേറ്റവർ പറയുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും