വ്യാജവാർത്ത: കർശന നടപടിക്ക് നിർദ്ദേശം
എസ്. സതീഷ്കുമാർ
തിരുവനന്തപുരം: സി.പി.എം വനിത നേതാവ് പി.കെ ശ്രീമതിക്കെതിരെ വ്യാജവാർത്ത സൃഷ്ടിച്ചെന്ന പരാതിയിൽ. വേഗത്തിലുള്ള കർശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം. മുൻ എം.എൽ.എയുടെ പേരിൽ പി.കെ ശ്രീമതി പെൻഷൻ പണം തട്ടി എന്നായിരുന്നു വ്യാജ വാർത്ത പുറത്തുവന്നത്. അടിസ്ഥാനരഹിതമായ വാർത്ത വേദനിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം പി.കെ ശ്രീമതി മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പി കരഞ്ഞിരുന്നു. ഇന്നലെത്തന്നെ പെൻഷൻ തുക കൈപ്പറ്റിയത് തൃശൂരിലുള്ള മറ്റൊരു പി.കെ ശ്രീമതിയാണെന്ന വിവരവും പുറത്തുവന്നിരുന്നു.

വ്യാജ വാർത്തക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും, ഇതിൽ പിന്നോട്ടില്ലെന്നും എന്ത് ക്ഷമ പറഞ്ഞാലും കേസുമായി മുന്നോട്ടു പോകുമെന്നും പി.കെ ശ്രീമതി ഇന്ന് വ്യക്തമാക്കി. ഇതിൽ സർക്കാരിന് ലഭിച്ച പരാതിയിലാണ് വേഗത്തിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി വി.ഡി സതീശന്റെ നിർദ്ദേശം ഉണ്ടായത്. പരാതിയും നിർദ്ദേശവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കൈമാറി.
Comments ()