Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ബാങ്കിൻ്റെ ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതായി പരാതി

ബാങ്കിൻ്റെ ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതായി പരാതി

കടുത്തുരുത്തി: കേരള ബാങ്കിൻ്റെ ജപ്തി നോട്ടീസ് കിട്ടിയതിനെ തുടർന്ന് ഗൃഹനാഥൻ വിഷം കഴിച്ച് മരിച്ചതായി പരാതി. കടുത്തുരുത്തി ഞീഴുർ മംഗലത്ത് കരോട്ട് സാജു തോമസ് എന്ന 58 കാരനാണ് കഴിഞ്ഞ ദിവസം വിഷം കഴിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം. മരം കയറ്റ തൊഴിലാളിയായിരുന്നു. മക്കളുടെ പഠനാവശ്യത്തിനും വീട് നിർമ്മാണത്തിനും ആയിട്ടായിരുന്നു സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്തത്. മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായതിനാൽ വായ്പ അടയ്ക്കാൻ സാധിക്കാതെ വരികയായിരുന്നു. ഇതോടെ നാല്പത് ലക്ഷത്തോളം രൂപ ബാങ്കിൽ കുടിശ്ശികയായി. തുടർന്നാണ് ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ടു പോയത്. 16 സെൻറ് സ്ഥലവും വീടും ജപ്തി ചെയ്യുന്നതിനായി ബാങ്ക് അഭിഭാഷക കമ്മീഷൻ നോട്ടീസ് കഴിഞ്ഞ ദിവസം അയച്ചിരുന്നു. ശനിയാഴ്ച ബാങ്ക് അധികൃതർ വീട്ടിലെത്തുന്നതിന് തൊട്ടു മുമ്പാണ് സാജുവിനെ വീടിന് സമീപം കീടനാശിനി കഴിച്ച നിലയിൽ നിലയിൽ കണ്ടെത്തിയത്. 2014 നും അതിനും മുമ്പുമായി 15 ലക്ഷത്തോളം രൂപയാണ് 16 സെൻറ് സ്ഥലം പണയപ്പെടുത്തി സാജുവിന്റെ പേരിലും ഭാര്യയുടെയും മാതാവിൻറെയും സഹോദരന്റെയും പേരിലുമായി വായ്പ എടുത്തിരുന്നത്. എന്നാൽ കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നിയമപരമായ നടപടി ക്രമങ്ങളാണ് നടത്തിയതെന്നും ബാങ്ക് അറിയിച്ചു. ജപ്തി നോട്ടീസ് കിട്ടിയതിന്റെ മനോവിഷമത്തിലാണ് സാജു വിഷം കഴിച്ച് ആത്മഹത്യ ചെയ്തത് എന്നാണ് വീട്ടുകാരുടെ പരാതി. സംസ്ക്കാരം ഇന്ന് വൈകിട്ട് നാലിന് തുരുത്തിപ്പള്ളി സെൻറ് ജോൺസ് പള്ളിയിൽ നടക്കും