Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന തുടങ്ങി നാളികേര കർഷകർക്കായി ‘കല്പവൃക്ഷ പരിപാലനം’ സെമിനാർ ഇന്ന് കാലവർഷം ശ്രീലങ്കയിൽ എത്തി; കേരളത്തിലും മഴ കനക്കും മലയാളം പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ആസ്സാംകാരി എസ്.എസ്.എൽ.സി കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം വൈക്കം സ്വദേശിയായ സജീഷ് ടോം ലണ്ടനിൽ ഡെപ്യൂട്ടി മേയർ ബാങ്കിലെ നിക്ഷേപം മടക്കി കിട്ടിയില്ല: നിക്ഷേപകയും കുടുംബവും ബാങ്കിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു ഊത്ത പിടിക്കല്ലെ പണിയാകും സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന തുടങ്ങി നാളികേര കർഷകർക്കായി ‘കല്പവൃക്ഷ പരിപാലനം’ സെമിനാർ ഇന്ന് കാലവർഷം ശ്രീലങ്കയിൽ എത്തി; കേരളത്തിലും മഴ കനക്കും മലയാളം പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ആസ്സാംകാരി എസ്.എസ്.എൽ.സി കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം വൈക്കം സ്വദേശിയായ സജീഷ് ടോം ലണ്ടനിൽ ഡെപ്യൂട്ടി മേയർ ബാങ്കിലെ നിക്ഷേപം മടക്കി കിട്ടിയില്ല: നിക്ഷേപകയും കുടുംബവും ബാങ്കിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു ഊത്ത പിടിക്കല്ലെ പണിയാകും
|
Loading Weather...
Follow Us:

ക്യാൻസർ ബോധവത്കരണ സെമിനാർ

ക്യാൻസർ ബോധവത്കരണ സെമിനാർ

വൈക്കം: ടി.വി. പുരം ഗ്രാമ പാഞ്ചായത്തിൻ്റെയും സീനിയർ ചേമ്പർ ഇൻ്റർനാഷണൽ വൈക്കം ലീജിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ടി.വി. പുരം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു ഉത്ഘാടനം ചെയ്തു. സീനിയർ ചേമ്പർ ഇൻ്റർനാഷണൽ പ്രസിഡൻ്റ് അഡ്വ.എം.പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. കേരളത്തിൽ വർധിച്ചു വരുന്ന ക്യാൻസർ രോഗബാധയെ കുറിച്ചും പ്രതിരോധ മുൻകരുതലുകളെ കുറിച്ചും പൊതു ജനങ്ങൾക്ക് വിശധമായ അവബോധം വളർത്തുന്നതിനായി സംഘടിപ്പിച്ച സെമനാറിൽ പ്രശസ്ത ക്യാൻസർ രോഗ വിദഗ്‌ദ്ധൻ ഡോ. മോഹനൻ നായർ ക്ലാസ്സുകൾ നയിച്ചു. ഡിനിയർ ചേമ്പർ ഇൻ്റർനാഷണൽ ഡയറക്ടർ കെ.പി. വേണുഗോപാൽ വിഷയ അവതരണം നടത്തി. സീനിയർ ചേമ്പർ സെക്രടറി കെ. ശിവപ്രസാദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിയമ്മ അശോകൻ, ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേർസൺ നീതുമോൾ ധനീഷ്, വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേർസൻ പി.കെ ബേബി തുടങ്ങിയവർ സംസാരിച്ചു. സീനിയർ ചേമ്പർ അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഹരിതകർമ്മസേന അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങി നൂറുകണക്കിന് ആളുകൾ സെമിനാറിൽ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും