Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ചെട്ടിക്കരി പാടശേഖര ബ്ലോക്കിലെ പുറംബണ്ട് ബലപ്പെടുത്താൻ തുടങ്ങി

ചെട്ടിക്കരി പാടശേഖര ബ്ലോക്കിലെ പുറംബണ്ട് ബലപ്പെടുത്താൻ തുടങ്ങി
ചെട്ടിക്കരി പാടശേഖര ബ്ലോക്കിലെ പുറംബണ്ട് മണ്ണിട്ടുയർത്തി ബലപ്പെടുത്തുന്നു

വൈക്കം: തലയാഴം മുണ്ടാർ മൂന്ന് ചെട്ടിക്കരി പാടശേഖര ബ്ലോക്കിലെ പുറംബണ്ട് ബലപ്പെടുത്താൻ തുടങ്ങി. മണ്ണിട്ടുയർത്തി ബലപ്പെടുത്തുന്ന ജോലികളാണ് നടക്കുന്നത്. കരിയാറും നാട്ടുതോടും അതിരിടുന്ന 80 ഏക്കർ വിസ്തൃതി വരുന്ന പാടശേഖരത്തിൻ്റെ മൂന്നുവശത്തേയും പുറംബണ്ട് ഒരുമീറ്റർ ഉയരത്തിൽ മണ്ണിട്ടുയർത്തിയാണ് ബലപ്പെടുത്തുന്നത്. മഴക്കാലത്ത് കരിയാർ കരകവിഞ്ഞ് ഒന്നിലധികം തവണ വീടുകളും കൃഷിയിടങ്ങളും മുങ്ങുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്.

0:00
/0:57

പാടശേഖരത്തിൻ്റെ പുറംബണ്ട് ഉയർത്തി നിർമിക്കണമെന്ന പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യത്തിനാണ് പരിഹാരമാവുന്നത്. ബണ്ട് ഉയർന്നാൽ കരിയാറിൻ്റെ തീരത്തുള്ള 15 കുടുംബങ്ങളുടെ വെള്ളക്കെട്ട് ദുരിതത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. പാടശേഖരത്തിൻ്റെ നാട്ടുതോടിനു സമാന്തരമായ റോഡിന് 150 മീറ്ററോളം സംരക്ഷണഭിത്തിയും പദ്ധതിയുടെ ഭാഗമായി നിർമിക്കും. കേരള കോൺഗ്രസ് (എം) തലയാഴം മണ്ഡലം കമ്മറ്റി ഭാരവാഹികൾ സംസ്ഥാന കമ്മറ്റി അംഗം ബിജു പറപ്പള്ളിയുടെ നേതൃത്വത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. പുറംബണ്ട് മണ്ണിട്ടുയർത്തി ബലപ്പെടുത്താൻ 75 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിന് പുറമേ ചെട്ടിക്കരി റോഡിൻ്റെ ഒരുഭാഗം ജോസ് കെ. മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് മണ്ണിട്ടുയർത്തി മെറ്റൽ വിരിച്ച് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കും.