നേരെ കടവ്-മാക്കേക്കടവ് ജങ്കാർ സർവീസ് നാളെ പുനരാരംഭിക്കും
വൈക്കം: ഉദയനാപുരം-തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നേരെ കടവ്-മാക്കേക്കടവ് ജങ്കാർ സർവീസ് നാളെ പുനരാരംഭിക്കും. ഏപ്രിൽ 27 നാണ് ഇവിടുത്തെ ജങ്കാർ സർവീസ് നിലച്ചത്. തൈക്കാട്ടുശ്ശേരി പഞ്ചായത്താണ് ഈ വർഷം ലേലം ചെയ്യേണ്ടിയിരുന്നത്. എന്നാൽ രണ്ട് തവണ ലേലത്തിൽ പങ്കെടുക്കാൻ ആരും എത്തിയില്ല. മൂന്നാമത്തേ തവണയാണ് പ്രതിദിനം 1100/- രൂപ പഞ്ചായത്തിൽ അടയ്ക്കണം എന്ന കരാറിൽ ജങ്കാർ സർവീസ് പുനരാരംഭിക്കുന്നത്. നേരെകടവ്- മാക്കേകടവ് പാലം പണി മൂന്നുമാസത്തിനകം പൂർത്തിയാവുമെന്ന പ്രതീക്ഷയിൽ അത് വരെയാണ് നിലവിലെ കരാർ. കരാറുകാരൻ്റെ ഉത്തരവാദിത്വത്തിൽ ഇരുവശത്തുമുള്ള ജട്ടികൾ തയ്യാറാക്കണമെന്നാണ് വൃവസ്ഥ. ഉദയനാപുരം, തൈക്കാട്ടുശേരി പഞ്ചായത്തുകളുടെ ജോയിൻ്റ് കമ്മറ്റിയിലാണ് ഈ തീരുമാനമെടുത്തത്. ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു, തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് കവിതാ സജീവൻ, വൈസ് പ്രസിഡൻ്റ് ഡി. വിശ്വംഭരൻ ഉദയനാപുരം പഞ്ചായത്ത് സ്റ്റാൻ കമ്മറ്റി ചെയർമാൻ അജിതാ മധുക്കുട്ടൻ, പഞ്ചായത്തംഗം അഭിജിത്ത് ചായപ്പള്ളി, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Comments ()