കെ.എഫ്.സി ഔട്ട് ലെറ്റിൽ നിന്ന് പഴകിയ ചിക്കൻ പിടികൂടി
എസ്. സതീഷ്കുമാർ
തിരുവനന്തപുരം: പ്രസിദ്ധമായ ഭക്ഷ്യശൃംഖലയായ കെ.എഫ്.സിയുടെ ഔട്ട്ലെറ്റിൽ നിന്ന് പിടികൂടിയത് 192 കിലോ പഴകിയ ചിക്കൻ. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് പഴകി ചിക്കൻ കണ്ടെത്തിയത്. വർക്കല നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് വർക്കല മൈതാനം - ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന കെ.എഫ്.സി ഔട്ട്ലറ്റ്ലെറ്റിൽ നിന്ന് പഴകിയ മാംസം പിടിച്ചെടുത്തത്. ഉപഭോക്താവിൻ്റെ പരാതിയെ തുടർന്നായിരുന്നു മിന്നൽ പരിശോധന. രണ്ട് കിലോ വീതം തൂക്കം വരുന്ന 96 ചിക്കൻ പാക്കറ്റുകളാണ് പിടിച്ചെടുത്തത്. ഇവിടെ പാചകപ്പുര ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നതായും കണ്ടെത്തി. പ്രത്യേക ഓഫർ പ്രഖ്യാപിച്ച് വിപുലമായ രീതിയിൽ ചിക്കൻ വിൽപ്പന നടത്തുന്നതിനിടെ നടന്ന മിന്നൽ പരിശോധനയിൽ പഴകിയ സ്ഥാപനത്തിന് മാറ്റാൻ പറ്റിയില്ല. പാചകപ്പുരയിൽ ഫ്രീസറിൽ സൂക്ഷിക്കേണ്ട ചിക്കൻ, രക്തം ഒലിച്ച നിലയിൽ തറയിൽ കമിഴ്ത്തിയിട്ടിരിക്കുന്ന അവസ്‌ഥയിലായിരുന്നു. ബീച്ചുൾപ്പടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായതിനാൽ വർക്കലയിലെ ഈ ഔട്ട്ലറ്റ്ലെറ്റ് ഏറെ തിരക്കേറിയതാണ്. പിടിച്ചെടുത്ത പഴകിയ ചിക്കൻ നഗരസഭാ അധികൃതർ നശിപ്പിച്ചു. സ്ഥാപനത്തിന് നോട്ടീസും നൽകി.
Comments ()