ഉള്‍നാടന്‍ ജലാശയങ്ങള്‍ സംരക്ഷിക്കണം
വൈക്കം: കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങള്‍ സംരക്ഷിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ പദ്ധതിക്ക് രൂപം നല്‍കണമെന്നു കേരള മത്സ്യ തൊഴിലാളി ഫെഡറേഷന്‍ സി.ഐ.ടി.യു സംസ്ഥാന ഉള്‍നാടന്‍ സബ് കമ്മിറ്റി ആവശ്യപ്പെട്ടു.വേമ്പനാട്ടുകായലും, അഷ്ടമുടിക്കായലും, ശാസ്താകോട്ട കായലും ലോകോത്തര നീര്‍ത്തടങ്ങളാണ്. വിദേശ നാണ്യo നേടി തരുന്ന കൊഞ്ചും, കാരചെമ്മീനും സുലഭമായി വളരുന്നതും കരിമീൻ, തിരുത, കാളാഞ്ചി, ചെമ്പല്ലി തുടങ്ങിയ സ്വാദിഷ്ടമായ മത്സ്യങ്ങളുടെ കലവറയാണ് ഈ ഉള്‍നാടന്‍ ജലാശയങ്ങളെന്നു യോഗം ചൂണ്ടിക്കാട്ടി.
കടലിന്റെ നേഴ്സറിയായ കായലുകള്‍ ചെളിയും എക്കലും മാലിന്യങ്ങളും നിറഞ്ഞു നാശോന്‍മുഖമാകുന്ന അവസ്ഥയില്‍ നിന്നും രക്ഷിക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ അനിവാര്യമാണെന്നും, സര്‍ക്കാര്‍ നിഷേധാത്മക നിലപാടുകള്‍ സ്വീകരിച്ചാല്‍ ശക്തമായ പ്രക്ഷോഭത്തിന് രൂപം നല്‍കുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.

യോഗത്തില്‍ മത്സ്യഫെഡ് ബോര്‍ഡ്മെമ്പര്‍ പി.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സബ് കമ്മിറ്റി കണ്‍വീനര്‍ കെ.കെ രമേശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ അഡ്വ. യേശുദാസ് പറപ്പള്ളി, നിര്‍മ്മല ശെല്‍വരാജ്, പി.വി.. പുഷക്കരന, വീണ അജി, ഷാനവാസ് മുഹമ്മ, ശിവദാസൻ, ചന്ദ്രബോസ്, പുഷ്പൻ, കമലാസനന്‍, ബാബു എന്നിവര്‍ പ്രസംഗിച്ചു.
Comments ()