അപ്രതീക്ഷിതമായി പെയ്ത വേനൽമഴ കർഷകർക്ക് കനത്ത പ്രഹരമായി
തലയോലപറമ്പ്: അപ്രതീക്ഷിതമായി കഴിഞ്ഞ രാത്രി പെയ്ത വേനൽമഴ കർഷകർക്ക് കനത്ത പ്രഹരമായി. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ മൂടിയിട്ടിരുന്ന നെല്ല് കർഷകർക്ക് വലിയ കുലിച്ചെലവിൽ പാടത്തു നിന്ന് കരയ്ക്കെത്തിക്കേണ്ടിവന്നു.തലയോലപറമ്പിലെ വടക്കേപുതുശേരി പാടശേഖരത്തിലെ കർഷകരാണ് ഇന്ന് രാവിലെ മുതൽ പാടത്തിനു നടുവിൽ കൊയ്തുകൂട്ടി ഉണക്കിയ നെല്ല്കരയ്ക്കെത്തിക്കാൻ പെടാപ്പാട് പെടുന്നത്. 120ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ 80 കർഷകരാണ് ഉള്ളത്. ഏക്കറിന് ഇക്കുറി 22 കിൻ്റൽനെല്ലുവരെ ലഭിച്ച കർഷകരാണ് അധികവും.നാമമാത്ര കർഷകർക്ക് പോലും മഴ മൂലം നെല്ല് കരയ്ക്കെത്തിക്കാൻ 2000 രൂപയോളം ചെലവ് വന്നു.ഇനി ഒരു ദിവസം കൂടി കഠിനപ്രയത്നം നടത്തിയാൽ മാത്രമേ നെല്ല് പൂർണമായി കരയ്ക്കെത്തിക്കാൻ കഴിയുകയുള്ളുവെന്ന് കർഷകർ പറയുന്നു. നെല്ല് ഇന്നും നാളെയുമായി കയറ്റിവിടാനിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കനത്ത മഴയെത്തിയത്. 80ഏക്കറുള്ള നടുക്കരിയിലും94 ഏക്കറുള്ള കോലത്താറിലും നെല്ല് കൊയ്യാൻ പാകമാകുകയാണ്. കനത്ത മഴയെത്തുടർന്ന് പാടത്ത് നിറഞ്ഞ വെള്ളം പമ്പുചെയ്തു പുറന്തള്ളി കൃഷിസംരക്ഷിക്കാൻ കർഷകർ രാപകൽ പാടത്ത് തങ്ങുകയാണ്.
Comments ()