Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു ചേർത്തലയിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് നിരവധി പേർക്ക് പരിക്ക് മോഷണ കേസിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി വെളളൂരിൽ തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മി ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു ചേർത്തലയിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് നിരവധി പേർക്ക് പരിക്ക് മോഷണ കേസിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി വെളളൂരിൽ തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മി ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

ചുവപ്പ് കോട്ട തകർന്നത് അമിത ആത്മവിശ്വാസമെന്ന് വിലയിരുത്തൽ

എസ്. സതീഷ്കുമാർ

ചുവപ്പ് കോട്ട തകർന്നത് അമിത ആത്മവിശ്വാസമെന്ന് വിലയിരുത്തൽ

വൈക്കം: പിണറായി വിരുദ്ധ തരംഗത്തിനൊപ്പം സി.പി.ഐ നേതൃത്വത്തോടുള്ള താഴെത്തട്ടിലെ പ്രവർത്തകരുടെ എതിർപ്പും സി.പി.ഐയുടെ അമിത ആത്മവിശ്വാസവും സി.പി.ഐ വിട്ട് ബി.ജെ.പിയിൽ ചേർന്ന് മത്സരിച്ച കെ. അജിത്തിൻ്റെ സാന്നിദ്ധ്യവും തെരഞ്ഞെടുപ്പിൽ വൈക്കത്ത് സി.പി.ഐയുടെ പതനത്തിന് കാരണമായി എന്ന് വിമർശനം.

0:00
/2:34

ഒപ്പം ബിനിമോൻ എന്ന യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി ഒറ്റക്കെട്ടായി കോൺഗ്രസ് പ്രവർത്തകർ അണി ചേർന്നപ്പോൾ ഇതുവരെ ഉണ്ടാകാത്ത പ്രതിസന്ധി നേരിട്ട സി.പി.ഐയുടെ കാലിടറുകയായിരുന്നു. ഉറച്ച മണ്ഡലം എന്ന വിശ്വാസത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സി.പി.ഐക്ക് വീഴ്ച ഉണ്ടായി എന്നാണ് വിലയിരുത്തൽ. താഴെത്തട്ടിലെ പാർട്ടി ഘടകങ്ങളെ വേണ്ടരീതിയിൽ രംഗത്തിറക്കാനും നേതൃത്വം ഇടപെട്ട് വോട്ടുറപ്പാക്കിയിരുന്ന ചില മേഖലകളിൽ ഇടപെടലിൽ ഉണ്ടായ വീഴ്ചയും മികച്ച സ്ഥാനാർത്ഥിയായിട്ടും പി. പ്രദീപിൻ്റെ പരാജയത്തിന് കാരണമായി എന്നും വിലയിരുത്തപ്പെടുന്നു. ഇടത് പാർട്ടിക്ക് മേൽക്കൈയുള്ള പഞ്ചായത്തുകൾ എന്ന നിലയിൽ പറയപ്പെട്ടിരുന്ന ചെമ്പ്, മറവന്തുരുത്ത് പഞ്ചായത്തുകളിൽ സുരക്ഷിതമായ ഭൂരിപക്ഷം നേടാനുമായില്ല. തുടക്കത്തിൽ 300 ൽ താഴെ മാത്രമായിരുന്നു ഇവിടെ പി. പ്രദീപിന് ലീഡ് നേടാനായത്. എന്നാൽ തലയോലപ്പറമ്പിൽ കെ. ബിനിമോന് നല്ല ഭൂരിപക്ഷം നേടാനുമായി. അവസാന റൗണ്ടുകളിൽ എണ്ണിയ, ഇടതുപക്ഷത്തിന് മേൽക്കൈയുള്ള പഞ്ചായത്തുകളിൽ സി.പി.ഐക്ക് ലീഡ് കുറഞ്ഞു.

പാർട്ടി ശക്തികേന്ദ്രമായിരുന്ന തലയാഴത്തും കല്ലറ പഞ്ചായത്തിലും യു.ഡി.എഫ് നല്ല ലീഡ് നേടിയതും സി.പി.ഐ നേതൃത്വത്തിന്റെ വീഴ്ച തന്നെയാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. തലയാഴം ബിനിമോന്റെ ജന്മനാട് എന്ന പരിഗണന നൽകിയാലും തലയാഴത്തും ടി.വി പുരത്തും സി.പി.ഐ പ്രവർത്തകരിൽ ഉണ്ടായ നേതൃത്വത്തോടുള്ള അതൃപ്തി കാര്യമായി പ്രതിഫലിച്ചതായി വേണം കണക്കാക്കാൻ. 15,000 വോട്ടിൽ താഴെ ബി.ജെ.പിക്ക് ഉള്ളപ്പോൾ കെ. അജിത്ത് ഇരുപതിനായിരത്തോളം വോട്ട് നേടിയതിൽ അധികമായി ലഭിച്ച അയ്യായിരത്തോളം വോട്ടിൽ ഏറെയും സി.പി.ഐക്ക് കിട്ടേണ്ടതായിരുന്നു എന്നാണ് കണക്കാക്കേണ്ടത്. എന്തായാലും അവലോകനം താത്വികമായി നടക്കുമെങ്കിലും സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ ഇടപെട്ട്  നേതൃത്വത്തെ തിരുത്തുവാൻ തയ്യാറായില്ലെങ്കിൽ ഒരു ഉയർത്തെഴുന്നേൽപ്പിന് പോലും സാധ്യത ഇല്ലാത്ത സാഹചര്യമാവും വൈക്കത്ത് സി.പി.ഐക്ക് ഉണ്ടാവുക.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും