റോഡ് പണിയിലെ അനാസ്ഥ: സി.പി.എം. നിവേദനം നൽകി
പോതി: പൊതി - കലയത്തുംകുന്ന്, ഇറുമ്പയം -കയ്യൂരിക്കൽ റോഡ് നിർമ്മാണം എഗ്രിമെൻറ് കാലാവധിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം വെള്ളൂർ ലോക്കൽ കമ്മിറ്റിയുടെ നിവേദനം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നാല് കോടി രൂപ ബജറ്റിൽ വകയിരുത്തി ടെന്റർ നടപടികൾ പൂർത്തീകരിച്ച് 2025ൽ കരാർ നൽകിയ റോഡ് പണി, കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അലംഭാവം കാരണമാണ് പൂർത്തിയാക്കാത്തത് എന്നാണ് സി.പി.എമ്മിന്റെ പരാതി. നിലവിൽ ഒരു കലുങ്ക് നിർമ്മാണം മാത്രമാണ് തുടങ്ങിയതെന്നും ഇവർ പരാതിപ്പെട്ടു. ഇറുമ്പയം, വെള്ളൂർ പ്രദേശത്തെ നൂറ് കണക്കിന് ജനങ്ങൾ ഉപയോഗിക്കുന്ന റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കാൻ എൽ.ഡി.എഫ് സർക്കാർ നാലു കോടി രൂപ ക്ക് ബി.എം.ബി.സി നിലവാരത്തിൽ പണിയുന്നതിന് തീരുമാനം എടുത്ത റോഡിനാണ് ഈ ദുരവസ്ഥയെന്നു ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയം ഉന്നയിച്ചുകൊണ്ടാണ് വൈക്കം പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സുരേഷിന് നിവേദനം നൽകയത്. സി.പി.എം ലോക്കൽ സെക്രട്ടറി എ.കെ രജിഷ്, ലോക്കൽ കമ്മറ്റിഅംഗങ്ങളായ പി.ആർ രതീഷ്കുമാർ, ആർ. നികിതകുമാർ, ചാക്കോ ഡേവിഡ്, സാബു ഐസക്, പി.ആർ ദിലീഷ്, പഞ്ചായത്ത് അംഗം ജി. സാജൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
Comments ()