എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ
എസ്. സതീഷ്കുമാർ
കോഴിക്കോട്: എം.ഡി.എം.എ വിൽപ്പന നടത്തിയ അധ്യാപികമാർ അറസ്റ്റിലായി. പേരാമ്പ്ര ബി.ആർ.എസി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശി കാവ്യയും താൽകാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. കീർത്തനയുമാണ് വടകര പൊലീസിന്റെ പിടിയിലായത്. വിദ്യ പകർന്ന് കുട്ടികളെ അറിവിൻ്റെ ലോകത്ത് എത്തിക്കേണ്ട അധ്യാപികമാർ തന്നെ ലഹരി ഇടപാടു നടത്തിയതിൻ്റെ ഞെട്ടലിലാണ് നാട്. എം.ഡി.എം.എ ഇടപാടിലൂടെ ലക്ഷങ്ങളുടെ ട്രാൻസാക്ഷനാണ് കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നതെന്നാണ് കണ്ടെത്തിയത്. പേരാമ്പ്ര ബി.ആർ.സിയിലെ താത്കാലിക കായിക അധ്യാപികയായ കീർത്തനയാണ് ആദ്യം പൊലീസിന്റെ പിടിയിലായത്.

ഇവർ നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണു ബി.ആർ.സിയിലെ മറ്റൊരു അധ്യാപികയായ കൂരാച്ചുണ്ട് ചെറുകാട് കാപ്പുമുക്ക് സ്വദേശി കാവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അക്കൗണ്ട് വഴി ലഹരിക്കായി ലക്ഷങ്ങളുടെ ഇടപാട് നടത്തിയെന്നു തെളിഞ്ഞതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാവ്യയും കീർത്തനയും ഉൾപെട്ട വൻസംഘാണു ജില്ലയിലെ ലഹരി ഇടപാടുകൾ നിയന്ത്രിക്കുന്നതെന്നാണ് കണ്ടെത്തൽ. ആവശ്യക്കാർ ഇരുവരുടെയും അക്കൗണ്ടുകളിലേക്കാണ്പണം അയക്കുന്നത്. ഇവർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാത്തിൽ സംഘാംഗങ്ങൾ പണം അയച്ചവർക്ക് എം.ഡി.എം.എ. എത്തിച്ചു നൽകുന്നതായിരുന്നു രീതി. പിടിയിലായവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ കൂടുതൽ പേരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തിരയുകയാണ് പോലീസ്.
Comments ()