ഇടിമിന്നലിൽ വീടുകളിൽ നാശനഷ്ടം
വൈക്കം: ചേരുംചുവട് മാരേഴത്ത് പ്രദേശത്ത് ഇടിമിന്നലിൽ വീടുകളിൽ നാശനഷ്ടം. നഗരസഭ 16 -ാം വാർഡിലാണ് ഇന്നലെ ഉണ്ടായ ഇടിമിന്നലിൽ വഴിവിളക്കുകളും, സർവ്വീസ് വയറുകളുമടക്കം, വീടുകളിലെ ബൾബ്, ഫാൻ, വീടിൻ്റെ ഭിത്തി എന്നിവ പൊട്ടിയും കത്തിയും തകർന്നത്.
സ്ഥലം സന്ദർശിച്ച ചെയർമാൻ അബ്ദുൾ സലാം റാവുത്തൽ തഹസിൽദാരേയും വില്ലേജ് ഓഫീസറേയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. മൂന്ന് ദിവസം മുമ്പ് താമസം തുടങ്ങിയ കാട്ടുവള്ളിൽ ടോമി ജോസഫിൻ്റെ പുതിയ ഇരു നിലവീട്ടിലെ മുഴുവൻ ഇലട്രിക്കൽ ഉപകരണങ്ങളും പൊട്ടിത്തെറിച്ചും തീകത്തിയും നശിച്ചു. ഫാനുകൾ, ലൈറ്റുകൾ, സർവ്വീസ് വയറ് മെയിൽ സ്വിച്ച് വീട്ടിലെ ഉപകരണങ്ങൾ എന്നിവയും പൂർണ്ണമായും കത്തിനശിച്ചു. വീടിനോട് ചേർന്ന് നിലക്കുന്ന തെങ്ങ്, ഭിത്തി എന്നിവയ്ക്കും ഇടിമിന്നലിൽ നാശമുണ്ടായി. സമീപത്തെ മാരേഴത്ത് ചാക്കോയുടെ വീട്ടിലെ മുഴുവൻ ഫാനുകളും മെയിൻ സ്വിച്ചും കത്തി നശിച്ചു. നികർത്തിൽ പ്രസന്നയുടെ വീട്ടിലെ മെയിൻ സ്വിച്ച് സർവ്വീസ് വയർ ഫാനുകൾ വീട്ടുപകരണങ്ങൾ മുറിയുടെ ഭിത്തികൾ, മതിലിൻ്റെ ചില ഭാഗങ്ങൾ എന്നിവയ്ക്കും നാശമുണ്ടായി. വ്യാഴാഴ്ച വൈകിട്ടോടെ ഉണ്ടായ ഇടിമിന്നലാണ് ഇവിടെ നാശം വിതച്ചത്.
Comments ()