നിയമസഭയിൽ രജതജൂബിലി പൂർത്തിയാക്കിയ മന്ത്രി മോൻസ് ജോസഫിന് കടുത്തുരുത്തിയിൽ വൻസ്വീകരണം
എസ്. സതീഷ്കുമാർ
കടുത്തുരുത്തി: സഭയ്ക്കകത്തും പുറത്തും മോൻസ് ജോസഫിനു കടുത്തുരുത്തിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ മാത്രമേയുള്ളുവെന്നും ഈ പോസിറ്റീവ് നിലപാട് എല്ലാ ജനപ്രതിനിധികൾക്കും മാതൃകയാണെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയിൽ രജതജൂബിലി പൂർത്തിയാക്കിയ മന്ത്രി മോൻസ് ജോസഫിന് കടുത്തുരുത്തിയിൽ വൻസ്വീകരണം. യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ കടുത്തുരുത്തി ഗൗരി ശങ്കരം ആഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്‌ഘാടനം ചെയ്തു.
കടുത്തരുത്തിയുടെ അനുഗ്രമാണ് മോൻസ് എന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ചടങ്ങിൽ ജസ്റ്റിസ് സിറിയക് ജോസഫ് മോൻസ് ജോസഫിനെ പൊന്നാടയണിയിച്ചു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷണനും മോൻസിനും കീരിടവും ചാർത്തി. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലൂക്കോസ് മാക്കിയിൽ അധ്യക്ഷത വഹിച്ചു. കെ.ഫ്രാൻസിസ്
ജോർജ് എം.പി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജോസ് മോൻ മുണ്ടക്കൽ, ആൻ മരിയ ജോർജ്, വലിയ പള്ളി വികാരി ഫാ. ജോൺസൺ നീലനിരപ്പേൽ, ജാൻസ് കുന്നപ്പിള്ളി, മാഞ്ഞൂർ മോഹൻകുമാർ, ജയിംസ് പുല്ലാപ്പള്ളി, പ്രമോദ് കടന്തേരി, സുനു ജോർജ്, ജോസ്മോൻ മുണ്ടയ്ക്കൽ, തോമസ് കണ്ണന്തറ, എം.എൻ. ദിവാകരൻ നായർ, സ്റ്റീഫൻ പാറാവേലി, റോയി ജോർജ്, എന്നിവരും വിവിധ സാമുദായിക സംഘടനകളെ പ്രതിനിധികളും ഘകടകക്ഷി നേതാക്കളും പങ്കെടുത്തു.

Comments ()