കാടുവെട്ടിയപ്പോൾ തെളിഞ്ഞത് വൻ ദുരന്ത മുഖം; ചോലങ്കേരിയിൽ റോഡരുകിലെ തീരമിടിഞ്ഞു
തലയോലപ്പറമ്പ്: റോഡരുകിലെ കാട് മൂടിയ സ്ഥലത്ത് തീരമിടിഞ്ഞുള്ള അപകടവസ്ഥ കണ്ടെത്തി.
തലയോലപ്പറമ്പ്, ചോലങ്കേരിയിൽ മൂവാറ്റുപുഴയാറിന്റെ തീരം ഇടിഞ്ഞ് അപകടാവസ്ഥയിലായതാണ് ശുചീകരണത്തിനിടെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തലയോലപ്പറമ്പ്, വൈക്കം, കല്ലറ പ്രദേശങ്ങളെ തമ്മിൽ ബന്ധിക്കുന്ന റോഡിന്റെ ടാർ ചെയ്തിരിക്കുന്ന ഭാഗം വരെ പുഴയിലേക്ക് ഇടിഞ്ഞ നിലയിലായിരുന്നു . സ്കൂൾ ബസുകളും, ടിപ്പറു കളും മടക്കം കടന്ന് പോകുന്ന റോഡിന്റെ സൈഡിലായിരുന്നു വലിയ അപകട സ്ഥിതി ഉണ്ടായിരുന്നത്. വർഷങ്ങൾക്കു മുമ്പ് ഇവിടം പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നുവെങ്കിലും കല്ലുകെട്ടി സംരക്ഷിക്കാൻ നടപടി ഉണ്ടായില്ല . പിന്നീട് കാട് മൂടി കിടന്നതിനാലാണ് ശ്രദ്ധയിൽ പെടാതെ കിടന്നത് മഴക്കാല ശുചീകരണവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്തെ കാട് വെട്ടിത്തെളിച്ചപ്പോഴാണ് അപകടകരമായ അവസ്ഥ പുറത്ത് വന്നത് . വൈക്കം എംഎൽഎ കെ ബിനിമോനും, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് വേലിയ്ക്കകവും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്ത് എത്തി അപകടാവസ്ഥ ഒഴിവാക്കാനള്ള താൽക്കാലിക നടപടി ഉടനെ എടുക്കുമെന്ന് അറിയിച്ചു. എന്നാൽ ഇവിടം കല്ല് കെട്ടി സംരക്ഷിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Comments ()