Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

ബിച്ചിലെ മാലിന്യം അടിയന്തിരമായി നിക്കം ചെയ്യുക

ബിച്ചിലെ മാലിന്യം അടിയന്തിരമായി നിക്കം ചെയ്യുക

വൈക്കം: നഗരസഭാ ബീച്ചിലെ ശില്പോദ്യാന പരിസരത്ത് കായലിൽ നിന്ന് കോരിയെടുത്ത് കൂട്ടിയിട്ടിരിക്കുന്ന ചെളിയും മാലിന്യങ്ങളും ദിവസങ്ങളായി നീക്കം ചെയ്യാതെ കിടക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തിനും വിനോദസഞ്ചാര മേഖലയ്ക്കും ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണെന്നും അടിയന്തിരമായി ഇത് നീക്കം ചെയ്യണമെന്നും സി.പി.ഐ. വൈക്കം മുനിസിപ്പൽ ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു. വൈക്കത്തിന്റെ പ്രധാന വിനോദ കേന്ദ്രമായ ബീച്ചിനെ മാലിന്യക്കൂമ്പാരമാക്കി മാറ്റുന്ന സാഹചര്യം അംഗീകരിക്കാനാവില്ല.

പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കേണ്ട നഗരസഭ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കേണ്ടതായിരുന്നു. എന്നാൽ മാലിന്യം നീക്കം ചെയ്യുന്നതിൽ ഉണ്ടായിരിക്കുന്ന കാലതാമസം നഗരസഭയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അനാസ്ഥയാണെന്ന് ബ്രാഞ്ച് കമ്മറ്റി വിലയിരുത്തി. ഈ വിഷയത്തിൽ ജനപ്രതിനിധികൾ ഉന്നയിച്ച പരാതികളോടും നിർദേശങ്ങളോടും നഗരസഭാ നേതൃത്വം സ്വീകരിച്ച സമീപനവും ജനാധിപത്യപരമായ പ്രവർത്തനരീതിക്ക് യോജിച്ചതായിരുന്നില്ല. ബീച്ചിലെ മാലിന്യം അടിയന്തരമായി നീക്കം ചെയ്ത് പ്രദേശം പൂർണമായും ശുചീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നഗരസഭ ഇനിയും അനാസ്ഥ തുടരുകയാണെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ബ്രാഞ്ച് സെക്രട്ടറി ആർ. സുരേഷ്, എസ്. ഹരിഹരൻ, അഡ്വക്കേറ്റ് കലേഷ് എന്നിവർ സംസാരിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും