Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

കണിയാംതോട്ടിലെ മാലിന്യം നീക്കാൻ ശ്രമം

കണിയാംതോട്ടിലെ മാലിന്യം നീക്കാൻ ശ്രമം

വൈക്കം: നഗരസഭ മൂന്നാം വാർഡിൽ പ്രദേശവാസികൾ നിക്ഷേപിച്ച മാലിന്യങ്ങൾ നിറഞ്ഞ കണിയാംതോട്ടിലെ നീരൊഴുക്ക് പുനസ്ഥാപിക്കാൻ നഗരസഭ വാർഡ് അംഗത്തിൻ്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. പ്രദേശവാസികൾ നിക്ഷേപിച്ചതടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും അടിഞ്ഞാണ് കണിയോട് പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് ഒഴുക്ക് തടസ്സപ്പെട്ട് കിടന്നത്. വേനലിൽ നിക്ഷേപിച്ച മാലിന്യങ്ങളാണ് മഴയിൽ ഒഴുകി എത്തി പാലത്തിനു സമീപം കെട്ടികിടന്നതോടെ ഒഴുക്ക് തടസപ്പെട്ടത്. ഇവയാണ് കഴിഞ്ഞ ദിവസം നഗരസഭ മൂന്നാം വാർസ് അംഗം ഇടവട്ടം ജയകുമാറിൻ്റെ നേതൃത്വത്തിൽ ഒഴുക്കി നീക്കം ചെയ്തത്. നാട്ടുകാരിൽ ചിലരുടെ സഹായത്തോടെയായിരുന്നു നഗരസഭ അംഗം മാലിന്യം നീക്കിയത്. മഴ കനത്തതോടെ മാലിന്യം കെട്ടികിടന്ന് തോട്ടിലെ ഒഴുക്കിന് തടസ്സമുണ്ടായി ഒരു ഭാഗത്ത് ജലനിരപ്പ് ഉയർന്ന് തുടങ്ങിയതോടെയാണ് ഇടവട്ടം ജയകുമാറിൻ്റെ ഇടപെടൽ ഉണ്ടായത്. മാലിന്യം സൃഷ്ടിച്ച തടസം ഒഴിവാക്കിയെങ്കിലും തോടരുകിലെ ചെടികളും മരചില്ലകളും തോട്ടിലേക്ക് ചാഞ്ഞ നിലയിലാണ്. ഇത് നീരൊഴുക്കിന് തടസമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. മഴയിൽ ജലനിരപ്പ് ഉയരുന്നതോടെ ഇത് കൂടുതൽ വെള്ളത്തിലേക്കായി, ഒഴുക്കിന് കൂടതൽ തടസ്സം സൃഷ്ടിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ ഇവ കൂടി നീക്കം ചെയ്യാനുള്ള ശ്രമം തുടങ്ങുമെന്ന് വാർഡ് അംഗം അറിയിച്ചു. ഇതോടെ തോടിൻ്റെ പെരുഞ്ചില അടക്കമുള്ള കിഴക്ക് ഭാഗങ്ങളിൽ മഴക്കാലത്തെ വെള്ളപ്പൊക്ക രൂക്ഷത കുറക്കാനാനുമാവും. നാട്ടുകാരിൽ ചിലർ തന്നെ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ തന്നെയാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും പൊതുഇടങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നത് ഒഴിവാക്കണമെന്നും ഇടവട്ടം ജയകുമാർ അഭ്യർത്ഥിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും