Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സർവ്വേ നടത്താൻ വേണ്ടത്ര ജീവനക്കാരില്ലാത്ത സ്ഥിതി: റവന്യൂ മന്ത്രി വയോധികൻ്റെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ എം.ആർ. അജിത് കുമാറിന് തിരിച്ചടി: ഹർജി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തളളി ജപ്പാനിൽ ശക്തമായ ഭൂകമ്പം: 7.1 തീവ്രത രേഖപ്പെടുത്തി വൈക്കം - തവണക്കടവ് ജങ്കാർ സർവീസ് അനിശ്ചിതത്വത്തിൽ; കരാറെടുക്കാൻ ആരുമില്ല ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; ആറ് എൻഫോഴ്സ്മെന്റ് മേഖലകളായി വിഭജിക്കും: മന്ത്രി സി.പി ജോൺ ഡ്രൈവിങ് ടെസ്റ്റിന് പ്രതിദിനം അമ്പത് സ്ലോട്ട്; ലേണേഴ്സ് പരീക്ഷയിൽ മുഖം തിരിച്ചറിയൽ സംവിധാനം വരുന്നു അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം: തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി ഏഴു വർഷത്തെ വേദനയ്ക്കും അപമാനത്തിനും ഒടുവിൽ നീതി; രമേശൻ കള്ളനല്ലന്ന് കോടതി സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത മനസ്സിന് തണലായി ‘സാന്ത്വന മേള’: ഉദയനാപുരത്ത് ജീവനിലയം അന്തേവാസികളുടെ കലാവിരുന്ന് വേമ്പനാട്ട്കായലിന്റെയും നദികളുടെയും പുഴകളുടെയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി മോൻസ് ജോസഫ് ഖാദി ഓണം മേളകൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി മാലിന്യ നീക്കം വേഗത്തിലാക്കാൻ വൈക്കം നഗരസഭയ്ക്ക് പുതിയ ടിപ്പർ ലോറി വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ സർവ്വേ നടത്താൻ വേണ്ടത്ര ജീവനക്കാരില്ലാത്ത സ്ഥിതി: റവന്യൂ മന്ത്രി വയോധികൻ്റെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ എം.ആർ. അജിത് കുമാറിന് തിരിച്ചടി: ഹർജി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തളളി ജപ്പാനിൽ ശക്തമായ ഭൂകമ്പം: 7.1 തീവ്രത രേഖപ്പെടുത്തി വൈക്കം - തവണക്കടവ് ജങ്കാർ സർവീസ് അനിശ്ചിതത്വത്തിൽ; കരാറെടുക്കാൻ ആരുമില്ല ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; ആറ് എൻഫോഴ്സ്മെന്റ് മേഖലകളായി വിഭജിക്കും: മന്ത്രി സി.പി ജോൺ ഡ്രൈവിങ് ടെസ്റ്റിന് പ്രതിദിനം അമ്പത് സ്ലോട്ട്; ലേണേഴ്സ് പരീക്ഷയിൽ മുഖം തിരിച്ചറിയൽ സംവിധാനം വരുന്നു അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം: തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി ഏഴു വർഷത്തെ വേദനയ്ക്കും അപമാനത്തിനും ഒടുവിൽ നീതി; രമേശൻ കള്ളനല്ലന്ന് കോടതി സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത മനസ്സിന് തണലായി ‘സാന്ത്വന മേള’: ഉദയനാപുരത്ത് ജീവനിലയം അന്തേവാസികളുടെ കലാവിരുന്ന് വേമ്പനാട്ട്കായലിന്റെയും നദികളുടെയും പുഴകളുടെയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി മോൻസ് ജോസഫ് ഖാദി ഓണം മേളകൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി മാലിന്യ നീക്കം വേഗത്തിലാക്കാൻ വൈക്കം നഗരസഭയ്ക്ക് പുതിയ ടിപ്പർ ലോറി വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ
|
Loading Weather...
Follow Us:

സർവ്വേ നടത്താൻ വേണ്ടത്ര ജീവനക്കാരില്ലാത്ത സ്ഥിതി: റവന്യൂ മന്ത്രി

എസ്. സതീഷ്കുമാർ

സർവ്വേ നടത്താൻ വേണ്ടത്ര ജീവനക്കാരില്ലാത്ത സ്ഥിതി: റവന്യൂ മന്ത്രി

കോട്ടയം: സർവേ നടത്തിപ്പിന് മതിയായ ജീവനക്കാരില്ലാത്തത് സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന് റവന്യു മന്ത്രി പി. അനിൽകുമാർ. സ്ഥിരം തസ്തികകൾ വരുന്നതുവരെ താൽക്കാലിക സംവിധാനത്തിലൂടെ ആണെങ്കിലും സർവേ നടപടികൾ തടസമില്ലാതെ തുടരണമെന്നും പട്ടികജാതി-പട്ടികവർഗ കോളനികളിലെ മുഴുവൻ പട്ടയങ്ങളും ഒരു വർഷത്തിനുള്ളിൽ നൽകണമെന്നും മന്ത്രി നിർദേശിച്ചു. റവന്യൂ വകുപ്പിന്റെ കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിലാണ് മന്ത്രിയുടെ ഈ നിർദ്ദേശം ഉണ്ടായത്. വിവിധ ആവശ്യങ്ങളുമായി എത്തുന്ന ജനങ്ങൾക്ക് സാധ്യമായ സഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ തയാറാകണം റവന്യൂവകുപ്പിന്റെ മുഖമാണ് വില്ലേജ് ഓഫീസുകൾ. ഉദ്യോഗസ്ഥർക്കു മുന്നിലെത്തുന്ന എല്ലാ വിഷയങ്ങൾക്കും പരിഹാരം സാധ്യമാകണമെന്നില്ല.

എന്നാൽ ജനങ്ങളെ കേൾക്കാനും സമാശ്വസിപ്പിക്കാനുമുള്ള ഉത്തരവാദിത്തം ജീവനക്കാർക്കുണ്ട്. ജനങ്ങൾക്കു നൽകുന്ന സേവനം നമ്മുടെ ഔദാര്യമല്ലെന്നും മന്ത്രി പറഞ്ഞു. ഭൂമി പതിച്ചു നൽകൽ, പട്ടയ വിതരണം, ഭൂമി ഏറ്റെടുക്കൽ, തരംമാറ്റം, കൈയേറ്റം ഒഴിപ്പിക്കൽ, ഡിജിറ്റർ സർവേ പ്രവർത്തനങ്ങൾ, ഭൂമി ഏറ്റെടുക്കൽ പദ്ധതികൾ, സ്മാർട്ട് വില്ലേജ്, നികുതിപിരിവ്, കുടിശിക, ഓഡിറ്റ്, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തന പുരോഗതി ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. ലാൻഡ് റവന്യൂ കമ്മിഷണർ എച്ച്. ദിനേശൻ, ജോയിന്റ് കമ്മിഷണർ സഫ്ന നസ്റുദീൻ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, സർവേ ഡയറക്ടർ ജെ.ഒ. അരുൺ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, പാലാ, കോട്ടയം ആർ.ഡി.ഒമാർ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, സ്‌പെഷ്യൽ തഹസിൽദാർമാർ, ഡെപ്യൂട്ടി തഹസിൽദാർമാർ, സീനിയർ സൂപ്രണ്ടുമാർ, ജൂനിയർ സൂപ്രണ്ടുമാർ എന്നിവർ പങ്കെടുത്തു. ജില്ലയിലെ വില്ലേജ് ഓഫീസർമാരുമായി മന്ത്രി ഓൺലൈൻ മീറ്റിംഗിൽ സംവദിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നത് ഉൾപ്പെടെ അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും