Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിലെ തിരുന്നാളിന് നാളെ കൊടിയേറും ജപ്തി നടത്തി വീടൊഴുപ്പിച്ച് ബാങ്ക്: പിന്നാലെ വീട് ഇടിച്ച് പൊളിച്ചു കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു തൃശൂർ പൂരത്തിൻ്റെ ആഘോഷങ്ങൾ കുറക്കാൻ തീരുമാനം ചതുപ്പിൽ താഴ്ന്ന പശുവിന് രക്ഷകരായി അഗ്നി രക്ഷാസേന തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി കനത്ത സുരക്ഷ വെടിക്കെട്ടപകടത്തിൽ മരണമടഞ്ഞവരിൽ സിനിമാ പ്രവർത്തകനും നറു ഗന്ധം പരത്തി കളളിമുൾ ചെടി മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിലെ തിരുന്നാളിന് നാളെ കൊടിയേറും ജപ്തി നടത്തി വീടൊഴുപ്പിച്ച് ബാങ്ക്: പിന്നാലെ വീട് ഇടിച്ച് പൊളിച്ചു കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു തൃശൂർ പൂരത്തിൻ്റെ ആഘോഷങ്ങൾ കുറക്കാൻ തീരുമാനം ചതുപ്പിൽ താഴ്ന്ന പശുവിന് രക്ഷകരായി അഗ്നി രക്ഷാസേന തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി കനത്ത സുരക്ഷ വെടിക്കെട്ടപകടത്തിൽ മരണമടഞ്ഞവരിൽ സിനിമാ പ്രവർത്തകനും നറു ഗന്ധം പരത്തി കളളിമുൾ ചെടി മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

പി.എസ്. ഷംനാസും നിവിൻ പോളിയും ബന്ധപ്പെട്ട കേസ് ഒത്തു തീർപ്പിലൂടെ പരിഹരിക്കാൻ കോടതി നിർദേശം

പി.എസ്. ഷംനാസും നിവിൻ പോളിയും ബന്ധപ്പെട്ട കേസ് ഒത്തു തീർപ്പിലൂടെ പരിഹരിക്കാൻ കോടതി നിർദേശം
പി.എസ്. ഷഹനാസ്

വൈക്കം: തലയോലപ്പറമ്പ് സ്വദേശിയായ സിനിമ നിർമ്മാതാവ് പി.എസ്. ഷംനാസും നടൻ നിവിൻ പോളിയും സംവിധായകൻ എബ്രിഡ് ഷൈനുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശം. ഇരുപതാം തീയതി മീഡിയേഷൻ സെന്ററിൽ കേസ് പരിഗണിക്കാൻ കോടതി നിർദേശിച്ചു. മധ്യസ്ഥനായി ജോർജ് മെർലോ പല്ലത്തിനെ ചുമതലപ്പെടുത്തി. അതേസമയം ഷംനാസ് വ്യാജരേഖ ചമച്ചു എന്ന് കാണിച്ച് നിവിൻപോളി പാലാരിവട്ടം പോലീസിൽ നൽകിയ കേസ് കോടതി സ്റ്റേ ചെയ്തു. നിവിൻ പോളിയുടെ കേസിൽ യാതൊരുവിധ തുടർ നടപടിയും എടുക്കാൻ പാടില്ലെന്നാണ് കോടതി നിർദ്ദേശം. പി.എസ്. ഷംനാസ് കഴിഞ്ഞ ജൂലായ് മാസത്തിലാണ് നിവിന്‍ പോളിയ്ക്കും സംവിധായകന്‍ എബ്രിഷ് ഷൈനും എതിരെ തലയോലപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഷംനാസില്‍ നിന്നും പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ആക്ഷന്‍ ഹീറോ ബിജു-2 എന്ന സിനിമയുടെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇരുവര്‍ക്കുമെതിരേ തലയോലപ്പറമ്പ് പോലീസ് കേസ് എടുത്തിരുന്നു. എന്നാൽ വ്യാജ രേഖ ചമച്ചാണ് ഷംനാസ് അവകാശവാദം ഉന്നയിക്കുന്നതെന്നായിരുന്ന നടൻ നിവിൻ പോളിയുടെ പരാതി. പാലാരിവട്ടം പോലീസിൽ നൽകിയ ഈ കേസാണ് കോടതി സ്റ്റേ ചെയ്തത്. അതേസമയം നിവിൻ പോളിയെ ഒന്നാംപ്രതിയാക്കിയും സംവിധായകൻ എബ്രിഡ് ഷൈൻരണ്ടാം പ്രതിയാക്കിയും വൈക്കം കോടതിയിൽ നിലവിലുള്ള കേസാണ് ഒത്തുതീർപ്പ് ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട്നടൻ നിവിൻ പോളി വൈക്കം കോടതിയിലെത്തി അടച്ചിട്ട മുറിയിൽ മൊഴി നൽകിയിരുന്നു. വ്യാജ ഒപ്പിട്ട് അവകാശവാദം ഉന്നയിച്ചുവെന്ന് കാണിച്ച് മഹാവീര്യര്‍ സിനിമയുടെ സഹനിര്‍മാതാവായ പി.എസ്. ഷംനാസിനെതിരെ നിവിൻ പോളിയും വൈക്കം കോടതിയില്‍ പരാതി നല്‍കിയിരുന്നു.