സ്വർണമാല മോഷ്ടിച്ചു വിഴുങ്ങിയ സ്ത്രീയെ പോലിസ് അറസ്‌റ്റ് ചെയ്തു
മലപ്പുറം: നിലമ്പൂരിൽ കുട്ടിയുടെകഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിച്ചു വിഴുങ്ങിയ 35 കാരി സമീനയെ പോലിസ് അറസ്‌റ്റ് ചെയ്തു. എന്നാൽ വിഴുങ്ങിയ മാല കിട്ടാൻ മൂന്നാം ദിവസവും പോലിസ് കാവലിരിക്കുകയാണ്. തിങ്കളാഴ്ച നിലമ്പൂർ ജില്ലാ ആശുപത്രി റോഡിൽ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിലെത്തിയ കുട്ടിയുടെ മാലയാണ് സമീന മോഷ്ടിച്ചു വിഴുങ്ങിയത്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും മോഷ്ടിച്ച മാല ഇനിയും ലഭിച്ചിട്ടില്ല. മാല പുറത്തുവരുന്നതും കാത്ത് ആശുപ്രതിയിൽ സമീനയ്ക്കൊപ്പമുള്ള വനിതാ പൊലീസിന്റെ കാവൽ മൂന്നാം ദിവസത്തിലേക്കു കടന്നിരിക്കുകയാണ്. നിലമ്പൂർ ജില്ലാ ആശുപത്രിറോഡിൽ ശിശുരോഗ വിദഗ്‌ധന്റെ ക്ലിനിക്കിൽ ഒമ്പതിന് രാത്രി പത്ത് മണിയോടെയാണ് സംഭവത്തിന്റെ തുടക്കം. ഡോക്ടറെ കാണാൻ ഊഴം കാത്തിരിക്കവെയാണ് പുളിക്കലോടി സ്വദേശിയുടെ കുട്ടിയുടെ കഴുത്തിൽനിന്ന് 3.5ഗ്രാമിന്റെ മാല കാണാതായത്.വരാന്തയിൽ ഓടിക്കളിച്ചു കൊണ്ടിരുന്ന കുട്ടിയെ മുക്കട്ട സ്വദേശിനിയായ യുവതി ഓമനിക്കുന്നത് പലരും കണ്ടിരുന്നു. പിടികൂടുമെന്ന് കണ്ടപ്പോൾ മോഷ്ടിച്ച യുവതി മാല വിഴുങ്ങുകയായിരുന്നു. നാട്ടുകാർ തടഞ്ഞുവച്ച യുവതിയെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം നിഷേധിച്ചെങ്കിലും ജില്ലാ ആശുപ്രതിയിൽ കൊണ്ടുപോയി എക്സ്റേ പരിശോധന നടത്തി. തുടർന്ന് ആഭരണം വയറ്റിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം എനിമ നൽയെങ്കിലും മൂന്ന് ദിവസമായിട്ടും ആഭരണം മാത്രം ഇനിയും പുറത്തുവന്നിട്ടില്ല. മാല പുറത്ത് വരുന്നതും തൊണ്ടി കസ്റ്റടിയിലെടുക്കാനും പോലിസ് കാവൽ തുടരുകയാണ്
Comments ()