Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

വൈക്കത്ത് തെരുവ് നായയുടെ ആക്രമണം: കടിയേറ്റ 5 പശുക്കളിൽ 4 എണ്ണം ചത്തു

വൈക്കത്ത് തെരുവ് നായയുടെ ആക്രമണം: കടിയേറ്റ 5 പശുക്കളിൽ 4 എണ്ണം ചത്തു

വൈക്കം: വൈക്കത്ത് പേ വിഷ ബാധയുള്ള തെരുവ് നായയുടെ ആക്രമണത്തിൽ കടിയേറ്റ 5 പശുക്കളിൽ 4 എണ്ണം ചത്തു. കഴിഞ്ഞ 24ന് രാത്രി കൊടിയാട് ഭാഗത്താണ് ആക്രമണം ഉണ്ടായത്. കൊടിയാട് തെക്കേ നികർത്തിൽ ശശികലയുടെ പശുക്കളാണ് ചത്തത്. ഇവർ വളർത്തിയ 7 പശുക്കളിൽ 5 പശുക്കളെ കഴിഞ്ഞ 24 ന് രാത്രിയാണ് പേവിഷബാധയുള്ള നായ കടിച്ചത്. കടിയേറ്റ 4 പശുക്കൾ തൊട്ടടുത്ത ദിവസങ്ങളിലായി ചത്തു. ഒരെണ്ണം വായിൽ നിന്നും നുരയും പതയും ഒലിപ്പിച്ച്, വെള്ളവും പുല്ലും തിന്നാൻ പറ്റാതെ തളർന്ന് ജീവിതത്തോട് മല്ലിടുന്ന സ്ഥിതിയിലാണ്. 15 വർഷമായി പശുക്കളെ വളർത്തിയാണ് ശശികലയും കുടുംബം കഴിഞ്ഞിരുന്നത്. കഴിഞ്ഞ 24ന് രാത്രി തൊഴുത്തിൽ പശുക്കളുടെ ബഹളം കേട്ട് ജനലിലൂടെ നോക്കിയപ്പോഴാണ് നായ പശുക്കളുടെ കടിച്ച് പരുക്കേൽപ്പിക്കുന്നത് കണ്ടത്. താങ്ങളെയും ആക്രമിക്കുമോ എന്ന് ഭയന്ന് വീട്ടുകാർക്ക് പുറത്തിറങ്ങിയില്ല. 25ന് ഉദയനാപുരം പഞ്ചായത്തിലെ മൃഗാശുപത്രിയിൽ നിന്നും ഡോക്‌ടർ എത്തി പശുക്കളെ പരിശോധിച്ച് പ്രതിരോധ കുത്തിവയ്‌പ് നൽകിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞതോടെ പശുക്കൾ തീറ്റയും വെള്ളവും കുടിക്കാതെ വന്നു. ഇവ അസാധാരണമായി കരയുകയും വായിൽ നിന്നും നുരയും പതയും വന്നതിനെ തുടർന്ന് ഡോക്ടറെത്തി വീണ്ടും പരിശോധിച്ചപ്പോഴാണ് പേവിഷബാധ ഏറ്റതായി സംശയം പ്രകടിപ്പിച്ചത്. നായയുടെ ആക്രമണത്തിൽ പരുക്കേറ്റ പശുക്കളെ മറ്റുള്ളവയുടെ കൂട്ടത്തിൽ നിന്നും മാറ്റിയെങ്കിലും ദിവസങ്ങളുടെ വ്യത്യാസത്തിൽ ഓരോ പശുക്കൾ കുഴഞ്ഞു വീഴുകയും 4 എണ്ണം ചവുകയുമായിരുന്നു. നിലവിൽ രോഗലക്ഷണമുള്ള പശുവിന്റെ അടുത്തേക്ക് പോകരുതെന്ന് ഡോക്‌ടർ നിർദേശിച്ചിട്ടുണ്ട്. പശുക്കളുമായി അടുത്ത് ഇടപെട്ട ശശികലയും പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്‌പ് എടുത്തു. ഒരു കുടുംബത്തിൻ്റെ ജീവിത പ്രതീക്ഷയാണ് പേവിഷബാധയുള്ള നായ മൂലം തകർന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും