Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: യുവാവ് അറസ്റ്റിൽ നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് പിതാവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ക്ലിനിക്ക് തുറന്ന് ഡോ. രാഖിത രാജേന്ദ്രൻ ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: യുവാവ് അറസ്റ്റിൽ നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് പിതാവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ക്ലിനിക്ക് തുറന്ന് ഡോ. രാഖിത രാജേന്ദ്രൻ ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ
|
Loading Weather...
Follow Us:

അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു

അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു

തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഫെബ്രുവരി 23 മുതൽ സെക്രട്ടറിയേറ്റ് നടയിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേവ്സ് അസോ സിയേഷൻ നടത്തി വരുന്ന സമരത്തിൻ്റെ തുടർച്ചയായി ആണ് അനിശ്ചിത കാല നിരാഹര സമരം തുടങ്ങുന്നത്. സഹകരണ പെൻഷൻകാരുടെ 2021 മുതൽ നിർത്തലാക്കിയ ക്ഷാമാശ്വാസം പുനഃസ്ഥാപിക്കണമെന്നും, മെഡിക്കൽ ഇൻഷ്വറൻസ് നടപ്പിലാക്കുക, പെൻഷൻ ബോർഡിലേയ്ക്ക് സഹകരണ സ്ഥാപനങ്ങളുടെ വിഹിതം ഉറപ്പു വരുത്തുക, പെൻഷൻ ബോർഡിൽ ജീവനക്കാർക്കും പെൻഷൻകാർക്കും തുല്യ പ്രാതിനിധ്യം നൽകുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് സഹകരണ പെൻഷൻകാർ സമരം തുടങ്ങിയത്.
ജനുവരി 29 മുതൽ സംസ്ഥാനതല സമര പ്രചരണ ജാഥയും ഫെബ്രുവരി 9 മുതൽ സെക്രട്ടറിയേറ്റ് നടയിൽ റിലേ സത്യാഗ്രഹവും കഴിഞ്ഞാണ് മൂന്നാം ഘട്ട സമരമായി നിരാഹാര സത്യാഗ്രഹം തുടങ്ങുന്നത്. സഹകരണ പെൻഷൻകാർക്ക് ക്ഷാമാശ്വാസം പുനഃസ്ഥാപിക്കുക എന്നതാണ് പ്രധാന ആവശ്യമായി ഉന്നയിക്കുന്നത്. സഹകരണ പെൻഷൻ അനുവദിക്കുന്നത് പെൻഷൻ ബോർഡ് മുഖേനയാണ്. പെൻഷൻ ബോർഡിന്റെ ഫണ്ട് എന്ന് പറയുന്നത് പെൻഷൻകാരും ജീവനക്കാരും അടച്ചു വന്ന പ്രോവിഡന്റ് ഫണ്ട് വിഹിതമാണ്. നിലവിൽ 1750 കോടി രൂപാ കേരളാ ബാങ്കിൽ പെൻഷൻ ഫണ്ട് കിടക്കുന്നുണ്ട്. 1995 ൽ തുടങ്ങിയ ഈ ഫണ്ട് ഇതുവരെയും ലാഭത്തിലാണ് പ്രവർത്തിച്ചു വരുന്നത്. 2025 മാർച്ച് 31 ലെ ആഡിറ്റ് പ്രകാരം ഈ ബോർഡിന് 75 കോടി രൂപാ ലാഭമുണ്ട്. 10 ശതമാനം ക്ഷാമാശ്വാസം അനുവദിച്ചാൽ പോലും ബോർഡിൻ്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാത്ത സ്ഥിതിയിലാണ് പെൻഷൻ ബോർഡി ന്റെയും സർക്കാരിൻ്റെയും പിടിവാശി എന്നാണ് സംഘടനയുടെ ആക്ഷേപം. സംസ്ഥാന പ്രസിഡന്റ്റ് എം. സുകുമാരനും സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്‌ണനുമാണ് അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുന്നത്. സംസ്ഥാന പ്രസിഡൻ്റ് എം.സുകുമാരൻ, സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ, ട്രഷറർ കെ.എം. തോമസ്, സംസ്ഥാന സെക്രട്ടറി എം. ഗോപാലകൃഷ്‌ണൻ, ജില്ലാ പ്രസിഡന്റ്റ് വി.ഗിരീശൻ, ജില്ലാ സെക്രട്ടറി ബി. രവീന്ദ്രൻ നായർ, എക്‌സിക്യുട്ടീവ് അംഗം എ.സലാം എന്നിവരും തിരുവനന്തപുരത്ത് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും