Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തൃശൂർ പൂരത്തിൻ്റെ ആഘോഷങ്ങൾ കുറക്കാൻ തീരുമാനം ചതുപ്പിൽ താഴ്ന്ന പശുവിന് രക്ഷകരായി അഗ്നി രക്ഷാസേന തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി കനത്ത സുരക്ഷ വെടിക്കെട്ടപകടത്തിൽ മരണമടഞ്ഞവരിൽ സിനിമാ പ്രവർത്തകനും നറു ഗന്ധം പരത്തി കളളിമുൾ ചെടി മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും തൃശൂർ പൂരത്തിൻ്റെ ആഘോഷങ്ങൾ കുറക്കാൻ തീരുമാനം ചതുപ്പിൽ താഴ്ന്ന പശുവിന് രക്ഷകരായി അഗ്നി രക്ഷാസേന തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി കനത്ത സുരക്ഷ വെടിക്കെട്ടപകടത്തിൽ മരണമടഞ്ഞവരിൽ സിനിമാ പ്രവർത്തകനും നറു ഗന്ധം പരത്തി കളളിമുൾ ചെടി മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ബാറുകളുടെ സമയം നീട്ടിയ നടപടി പിന്‍വലിക്കണം: ചെത്തുതൊഴിലാളി ഫെഡറേഷന്‍

കോട്ടയം: ബാറുകളുടെ പ്രവര്‍ത്തനസമയം രണ്ടുമണിക്കൂര്‍ ദീര്‍ഘിപ്പിച്ച നടപടി കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പല ബാറുകളും സമയനിഷ്ഠ പാലിക്കാതെ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്നുണ്ട്. ബിവറേജസ് ഔട്‌ലെറ്റുകളില്‍നിന്നും മദ്യം ശേഖരിച്ച് പ്രാദേശികമായി അനധികൃത വില്‍പന നടത്തുന്ന സമ്പ്രദായം ഏറിവരികയാണ്. ഇതിനിടെയാണ് സര്‍ക്കാര്‍ തന്നെ ഇന്‍ഡ്യന്‍ നിര്‍മിത വിദേശമദ്യം ഉല്‍പാദിപ്പിക്കാനുള്ള ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കം നടത്തുന്നത്. ഇങ്ങനെ വീര്യം കൂടിയ മദ്യം വ്യാപിപ്പിക്കാനുള്ള നീക്കം വളരെ അപകടകരമാണ്. വിദേശ മദ്യവ്യാപനം കേരളത്തിലെ പരമ്പരാഗത കള്ള് ചെത്ത് വ്യവസായത്തെ പാടെ തകര്‍ത്തിരിക്കുകയാണ്. ഈ വ്യവസായം സംരക്ഷിക്കുന്നതിനുവേണ്ടി ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെടുന്ന ഒരു കാര്യവും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിരവധി ഷാപ്പുകള്‍ പൂട്ടികിടക്കുകയാണ്. ദൂരപരിധിയാണ് ഇതിന് മുഖ്യകാരണം. ദൂരപരിധിയില്‍ ബാറുകള്‍ക്ക് നല്‍കുന്ന  ഇളവ് കള്ള് ഷാപ്പുകള്‍ക്ക് നല്‍കാന്‍ തയ്യാറാകുന്നില്ല. കള്ള് വ്യവസായ തകര്‍ച്ചമൂലം തൊഴിലാളികള്‍ കൂട്ടംകൂട്ടമായി വ്യവസായരംഗത്തുനിന്നും പിന്തിരിയുകയാണ്. പരമ്പരാഗത കള്ള് വ്യവസായത്തെ സംരക്ഷിക്കാന്‍ കഴിയുന്ന നയം സര്‍ക്കാര്‍ നടപ്പാക്കണമെന്നും, വിദേശമദ്യത്തെ അമിതമായി പ്രോത്സാഹിപ്പിക്കുന്ന നയം ഉപേക്ഷിക്കണമെന്നും ടി.എന്‍. രമേശന്‍ ആവശ്യപ്പെട്ടു.