Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് പെട്രോൾ പമ്പിൽ ഗുരുതര സുരക്ഷാ വീഴ്ച ജൂണ്‍ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതല്‍ മുഹറം അവധി വെള്ളിയാഴ്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് വൈക്കത്ത് പെട്രോൾ പമ്പിൽ ഗുരുതര സുരക്ഷാ വീഴ്ച ജൂണ്‍ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതല്‍ മുഹറം അവധി വെള്ളിയാഴ്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ്
|
Loading Weather...
Follow Us:

ജില്ലാ ആസൂത്രണ സമിതി പദ്ധതി വികസന സെമിനാർ

ജില്ലാ ആസൂത്രണ സമിതി പദ്ധതി വികസന സെമിനാർ
ജില്ലാ ആസൂത്രണ സമിതി വികസന യോഗത്തിൽ ഫ്രാൻസിസ് ജോർജ് എം.പി. സംസാരിക്കുന്നു

കോട്ടയം: കോട്ടയം ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള നിർദ്ദേശങ്ങൾ ചർച്ചചെയ്ത് ജില്ലാ ആസൂത്രണസമിതി പദ്ധതി വികസന സെമിനാർ നടന്നു.

0:00
/1:24

ജില്ലാ ആസൂത്രണസമിതി അധ്യക്ഷൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോഷി ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും വികസന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. കൃത്യമായി പദ്ധതികൾ തയ്യാറാക്കി കേന്ദ്രഫണ്ടുകൾ നഷ്ടപ്പെടാതെ വാങ്ങിച്ചെടുക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് യോഗത്തിൽ സംസാരിച്ച അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. കോട്ടയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള കാര്യങ്ങൾ വികസന സെമിനാറിന്റെ നിർദ്ദേശമായി ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
വികസന നയരൂപീകരണത്തിൽ തദ്ദേശതലം മുതലുള്ള ജനപ്രതിനിധികളുടെ നിർദ്ദേശങ്ങൾ ഏറെ വിലപ്പെട്ടതാണെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത് എന്നിവർ സംസാരിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും