Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് തിരിച്ചടി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് തിരിച്ചടി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

മാത്താനം പാടശേഖരം ഇനി പച്ചപ്പണിയുമോ?

മാത്താനം പാടശേഖരം ഇനി പച്ചപ്പണിയുമോ?

സുഭാഷ് ഗോപി

തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്തിന്റെ പ്രധാന നെല്ലറകളില്‍ ഒന്നായ മാത്താനം പാടശേഖരത്തില്‍ നെല്‍കൃഷി ഓര്‍മയാകുന്നു. കാലങ്ങള്‍ക്ക് മുമ്പുവരെ പഞ്ചായത്തിലെ നെല്‍കൃഷിയുടെ കേന്ദ്രമായിരുന്നു ഈ പാടശേഖരം. 40 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ ഇപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ കൃഷി നടത്തുന്നുണ്ട്. ഇവര്‍ പാടശേഖരത്തോട് ചേര്‍ന്നുള്ള കരഭൂമിയിലാണ് നെല്‍കൃഷി നടത്തുന്നത്. 10 വര്‍ഷമായി പാടശേഖരത്തില്‍ കൃഷി നടത്തുന്നില്ല. ഇത്തവണ കൃഷിയിറക്കാന്‍ പതിനായിരങ്ങള്‍ മുടക്കി പലരും മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സ്വകാര്യവ്യക്തി പാടശേഖരത്തിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുത്തി വെച്ചിരിക്കുകയാണ്. ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടായാല്‍ ഒരുപരിധിവരെ കൃഷി നടത്തുന്നതിലുള്ള തടസ്സം മാറിക്കിട്ടും. അതുപോലെ പാടശേഖരത്തിലെ കൃഷി നടത്തിപ്പിന് അടിസ്ഥാനസൗകര്യങ്ങളൊരുക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഉണരണം. കൃഷിക്ക് വാരിക്കോരി ഫണ്ടുകള്‍ അനുവദിക്കുമ്പോള്‍ ഇവിടെ ഇതൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അതുപോലെ പാടശേഖരത്തെ കവര്‍ന്നെടുക്കാന്‍ ഭൂമാഫിയയും രംഗത്തുണ്ട്. പാടം കരഭൂമിയാക്കി വ്യാജരേഖയുണ്ടാക്കി വില്‍പന നടത്താനാണ് അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നത്. എന്നാല്‍ കൃഷിയെ സ്‌നേഹിക്കുന്ന ഒരുപറ്റം കര്‍ഷകര്‍ ഇവിടെ ശക്തമായി അണിനിരക്കുന്നുണ്ട്. പാടശേഖരത്തെ പച്ചപ്പണിയിക്കുക എന്നതുതന്നെയാണ് ഇവരുടെ ലക്ഷ്യം.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും