രണ്ടു പേരുടെ മരണം ഭക്ഷ്യ വിഷബാധയെന്ന് സംശയം
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ടു പേർ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഭക്ഷണം കഴിച്ച കൊല്ലം നിലമേൽ സ്വദേശികൾ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടിയെങ്കിലും രണ്ടുപേരുടേയും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷ്യവിഷ ബാധയെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെ തുടർന്ന് ഹോട്ടൽ അധികൃതർ അടച്ചു പൂട്ടി. മീൻ കറി കഴിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയെന്നാണ് സംശയം. ഇന്നലെ രാത്രി ഒൻപതരയോടെ തിരുവനന്തപുരം വിഴിഞ്ഞത്തെ മുഹിയുദ്ദീൻ പള്ളിക്ക് സമീപമുള്ള അസ്‌മാക്ക് എന്ന ഹോട്ടലില്‍ നിന്ന് ഇവരുള്‍പ്പെടെ കുടുംബത്തിലെ ആറുപേർ ഭക്ഷണം കഴിച്ചിരുന്നു. അതേ സമയം മറ്റുള്ളവർക്ക് അസ്വാസ്ഥ്യം ഉണ്ടായില്ല.
Comments ()