Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക്
|
Loading Weather...
Follow Us:

പൊതു കടവിലേക്കുള്ള വഴി മതിൽ കെട്ടി അടയ്ക്കാനുളള റിസോർട്ട് ഉടമയുടെ നീക്കം മത്സ്യ തൊഴിലാളികൾ തടഞ്ഞു

പൊതു കടവിലേക്കുള്ള വഴി മതിൽ കെട്ടി അടയ്ക്കാനുളള റിസോർട്ട് ഉടമയുടെ നീക്കം മത്സ്യ തൊഴിലാളികൾ തടഞ്ഞു
മറവൻതുരുത്ത് പഞ്ചായത്തിലെ തറവട്ടം കക്കാതോട് പാലത്തിനു സമീപം പൊതു കടവിലേക്കുള്ള വഴി മതിൽ കെട്ടി അടക്കാനുള്ള സ്വകാര്യ റിസോർട്ട് ഉടമയുടെ നീക്കം മത്സ്യ തൊഴിലാളികൾ തടഞ്ഞപ്പോൾ

മറവൻതുരുത്ത്: മത്സ്യ തൊഴിലാളികളുടെ വള്ളം അടുപ്പിക്കുന്ന പൊതു കടവിലേക്കുള്ള വഴി വാഹനം കടക്കാത്ത തരത്തിൽ മതിൽ കെട്ടി അടക്കാനുള്ള സ്വകാര്യ റിസോർട്ട് ഉടമയുടെ നീക്കം  തൊഴിലാളികൾ തടഞ്ഞു. മറവൻതുരുത്ത് പഞ്ചായത്തിലെ തറവട്ടം ഭാഗത്ത് കക്കാതോട് പാലത്തിനു സമീപത്താണ് സംഭവം. വർഷങ്ങളായി കക്കാ, മത്സ്യ തൊഴിലാളികൾ തങ്ങളുടെ വള്ളം അടുപ്പിച്ച് മത്സ്യവും, കക്കയും വാഹനത്തിൽ കയറ്റുന്ന കടവാണിത്. 80 മീറ്റർ നീളത്തിൽ കൽക്കെട്ടും 8 മീറ്റർ നീളത്തിൽ കൽപ്പടവും 12 ലക്ഷം രൂപ വിനിയോഗിച്ച് 2023 ലാണ് ജില്ല പഞ്ചായത്ത് നിർമിച്ചത്.

കൽപ്പടവിനോടു ചേർന്ന് മതിൽ നിർമിച്ചാൽ പെട്ടി ഓട്ടോ പോലും കടവിലേക്ക് എത്തിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുമെന്ന് തൊഴിലാളികൾ പറയുന്നു. ബുധനാഴ്ച പുലർച്ചെ മത്സ്യബന്ധനം കഴിഞ്ഞ് തൊഴിലാളികൾ മടങ്ങി എത്തിയപ്പോഴാണ് മതിൽ കെട്ടുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രതിക്ഷേധവുമായി മത്സ്യ തൊഴിലാളികൾ രംഗത്ത് വരികയായിരുന്നു. തൊഴിലാളികളായ കെ.ആർ. ഷാജി, കെ.ഡി. സുരേഷ്, വിനു, സുഭാഷ്, ജയൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്‌തമായതോടെ മതിലിൻ്റെ നിർമാണവും തൊഴിലാളികൾ നിർത്തിവച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ വന്നതോടെ വൈക്കം പോലീസ് സംഭവ സ്ഥലത്ത് എത്തി പ്രശ്‌ന പരിഹാരത്തിന് ഇരു കൂട്ടരും നാളെ വൈക്കം പോലീസ് സ്‌റ്റേഷനിൽ എത്തണമെന്ന് നിർദ്ദേശം നൽകി മടങ്ങി.  പഴയകാലത്ത് ഇവിടെ പ്രവർത്തിച്ചിരുന്ന കയർ സഹകരണ സംഘം വക സ്‌ഥലത്താണ് റിസോർട്ട് മതിൽ കെട്ടാനുള്ള നീക്കം നടത്തിയത്. റിസോർട്ട് ഉടമയുടെ പേരിലുള്ള സ്‌ഥലം അളന്നു തിട്ടപ്പെടുത്തി മതിൽ നിർമിക്കുന്നതിൽ എതിർപ്പില്ലെന്നും നിലവിൽ കെട്ടാൻ ഉദ്ദേശിക്കുന്ന രീതിയിൽ മതിൽ കെട്ടിയാൽ ചെറിയ ഉന്തുവണ്ടിയിൽ പോലും വള്ളത്തിൽ നിന്നും മത്സ്യം, കക്ക എന്നിവ റോഡിലേക്ക് എത്തിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുമെന്നും ഗ്രാമ പഞ്ചായത്ത് അംഗം വി.ആർ. അനിരുദ്ധൻ പറഞ്ഞു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും